പനാജി: കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഗോൾഡൻ ബൂട്ട് ജേതാവായ ഇഗോർ അംഗുളോ ഒഡിഷ എഫ്. സിയിലേക്ക്. കഴിഞ്ഞ സീസണിൽ ഒഡീഷ തങ്ങളുടെ 20 ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. എന്നാൽ ഈ സീസണിൽ അവരുടെ സമീപനം വളരെ വ്യത്യസ്തമാണ്, പ്രത്യേകിച്ച് സ്പാനിഷ് ലോകകപ്പ് ജേതാവ് ഡേവിഡ് വില്ലയെ ആഗോള ഫുട്ബോൾ പ്രവർത്തനങ്ങളുടെ തലവനായി നിയമിച്ചിരുന്നു.
ചില സാമ്പത്തിക വിഷയങ്ങളിൽ ക്ലബ് വ്യക്തത നൽകിയാൽ അംഗുളോ കരാർ ഒപ്പിടുമെന്ന് ക്ലബ്ബ്മായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ സീസണിൽ ക്ലബിന്റെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കളിക്കാരനാകും അദ്ദേഹം. ആദ്യ നാലിൽ ഇടം നേടാൻ പാടുപെട്ട ഒഡീഷയ്ക്ക് അംഗുളോ യെ ടീമിലെത്തിക്കുന്നതു വഴി മുന്നേറ്റം മൂർച്ചകൂട്ടാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി ബ്രസീലിയൻ സ്‌ട്രൈക്കർ ഡീഗോ മൗറീഷ്യോയാണ് 20 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലെക്ക് ചേക്കേറുകയായിരുന്നു
തുടർച്ചയായ മൂന്ന് സീസണുകളിൽ പോളണ്ടിലെ പ്രീമിയർ ലീഗായ എക്‌സ്ട്രാക്ലാസയുടെ മികച്ച ഇലവനിൽ ഉൾപ്പെട്ടതിന് ശേഷമാണ് 37 കാരനായ അംഗുലോ കഴിഞ്ഞ സീസണിൽ ഇന്ത്യയിലെത്തിയത്. 2003 ൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കൊപ്പം ഔദ്യോഗിക ഫുട്ബോൾ കരിയർ ആരംഭിച്ച അദ്ദേഹം അതിനുശേഷം ഫ്രാൻസ് (എ എസ് കാൻസ്), സൈപ്രസ് (എനോസിസ് നിയോൺ പാരാലിംനിയോ), ഗ്രീസ് (അപ്പോളോൺ സ്മിർനിസ്, എഫ്‌സി പ്ലാറ്റാനിയസ്), പോളണ്ട് (ഗോർണിക് സാബ്രെസ്) എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. പോളണ്ടിൽ, ആംഗുലോ തനിക്കായി ഒരു വലിയ പേരുണ്ടാക്കി, 24 ഗോളുകൾ നേടി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടും നേടി. ആദ്യ സീസണിൽ ആൻഗുലോ മതിപ്പുളവാക്കിയെങ്കിലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.
Leave a reply